കലാപം നിയന്ത്രിച്ചില്ലെങ്കിൽ പിന്തുണ പിന്‍വലിക്കും: എന്‍പിപി

Spread the love

മണിപ്പൂരില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സ‍ര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

പുലര്‍ച്ചെ വരെ നീണ്ട ഏറ്റമുട്ടലാണ് ചുരാചന്ദ് പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളിലുണ്ടായത്. പലയിടങ്ങളിലും മുന്നൂറോളം വരുന്ന അക്രമി സംഘം സുരക്ഷസേനയെ നേരിടുകയായിരുന്നുു. ദ്രുത കര്‍മ്മസേന റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച് അക്രമി സംഘങ്ങളെ തുരത്തി. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെയും എംഎല്‍എ വിശ്വജിത്ത് സിംഗിന്‍റെയും വസതികള്‍ കത്തിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ സൈനിക, പോലീസ് യൂണിഫോമില്‍ വെടിവെയ്പ് നടത്തിയേക്കാമെന്ന മുന്നറിയിപ്പ് ഐ ബി സംസ്ഥാന പൊലീസിന് കൈമാറി.


Spread the love

Leave a Reply

Your email address will not be published. Required fields are marked *